Thursday 22 April 2010

ലാല്‍ സലാം

ലാല്‍ സലാം എന്ന് നമ്മള്‍ തമ്മില്‍ പറയുമ്പോള്‍ അതില്‍ ഒരു സ്നേഹനിറവുണ്ട്.. വസ്തുനിഷ്ടമായോ ആത്മനിഷ്ടമായോ നമുക്ക് അതില്‍ നിന്നും സ്നേഹത്തെ ചോര്‍ത്തിക്കളയാന്‍ ആവില്ല.. കാരണം അത് നിറസ്നേഹമാണു.........
അതാണു ഞാന്‍ താങ്കളെ കാണുമ്പോള്‍... ലാല്‍ സലാം സഖാവേ എന്നു പറയുന്നതും താങ്കള്‍ എനിക്കായ് ഹൃദയത്തില്‍ നിന്നും അത് തിരിച്ചു പറയുന്നതും..
രണ്ടു സഖാക്കള്‍ തമ്മില്‍ എത്രക്ക് അഗാധമായ ബന്ധമാണുള്ളത്.. എത്ര ആകുലമായ അവസ്ഥയില്‍ നമ്മള്‍ ഒറ്റപ്പെട്ടാലും മറ്റൊരു സഖാവിനെ കാണുമ്പോള്‍ നമ്മീല്‍ സ്നേഹം എവിടെ നിന്നാണു ഉറവ പൊട്ടുന്നത്..?
നമ്മുടെ നെഞ്ചിനു നേരേ വരുന്ന വെടിയുണ്ട മറ്റൊരു സഖാവിനു നേരെ ഒഴിയാന്‍ നമുക്ക് സാധിക്കുമൊ ? ഇല്ല..! എന്തേ..? നമ്മിലെ സ്നേഹം...
മറ്റേ സഖാവിനു നേര്‍ക്കുവരുന്ന വെടിയുണ്ട ആ സഖാവിനെ തള്ളിമാറ്റി നമ്മളതു നെഞ്ചില്‍ ഏല്‍ക്കുന്നത് എന്തേ ? നമ്മിലെ സ്നേഹം..
അത് എത്രക്ക് വസ്തുനിഷ്ട സാഹചര്യത്തിലും മാറ്റമുണ്ടാകില്ല...
പകരം മറ്റൊരു കാര്യം കൂടി........

വിപ്ലവപ്രവര്‍ത്തനത്തിന്റെ കാലത്ത് ഒരു സഖാവ് സ്നേഹം പഠിക്കുന്നില്ലെങ്കില്‍ അയാള്‍ എപ്പോഴാണു അത് പഠിക്കുക... അയാള്‍ സമത്വ സുന്ദരമായൊരു ലോകത്തില്‍ അവലക്ഷണമായിരിക്കും... ആവലാതി പറയുന്ന, തൃപ്തിയില്ലാത്ത, എല്ലാം തന്നാല്‍ മാത്രം ചെയ്യുന്നുവെന്ന അഹങ്കാരം..ഇതൊക്കെ ഒരു സഖാവിനെ ആ പേരിനേ അര്‍ഹനല്ലാതാക്കി മാറ്റും എന്ന് ചെ പറഞ്ഞു വെക്കുന്നു.. കൂട്ടത്തില്‍ സഞ്ചരിച്ച ഒരു പട്ടിക്കുഞ്ഞിനെക്കുറിച്ചു പോലും 'റീഡര്‍' എന്ന പുസ്തകത്തില്‍ ചെ അനുസ്മരിക്കുന്നത് ഹൃദയത്തിലെ എല്ലാ സ്നേഹത്തോടെയുമാണു..

വളരെ വികലമായ മനസ്സൊടെ സമരം ചെയ്യുകയും വിപ്ലവം നയിക്കുകയും ചെയ്യുന്നവര്‍ കമ്മ്യൂണിസ്റ്റ് രാജ്യത്ത് അതേ മാനസ്സിക അവസ്ഥയോടെ തുടരും.. ആ രാജ്യത്തും അവര്‍ ആകുലതകള്‍ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കും..... അവരെ ശാന്തമാക്കാന്‍.. ഒരു കിളിപ്പാട്ടിനും കഴിയില്ല...

ഒരിക്കല്‍ വെടിയേറ്റ് വീഴുന്ന ചെ... മരണത്തിലേക്ക് ചെല്ലുന്ന രംഗം ഞാന്‍ വായിച്ചിട്ടുണ്ട്.. അപ്പോള്‍ അദ്ദേഹം ഒരു മരത്തിന്റെ തണലിലേക്ക് ഇഴഞ്ഞു ചെല്ലുകയും.. ഒരു വേരിലേക്ക് തല ചായ്ച്ച്, ഏറ്റവും സുന്ദരമായൊരു നിമിഷത്തെ മനസ്സില്‍ നിറച്ച് മരണത്തെ കാത്തുകിടന്നു...

അതേ........ മരണത്തില്‍ എന്തെങ്കിലും സൗന്ദര്യം മനസ്സില്‍ നിറക്കാനാണു ഒരു വിപ്ലവകാരി പ്രണയിക്കുന്നത് നല്ലതെന്നു പറയുന്നത്.. പ്രണയം എന്നാല്‍ അത് ഒരു സ്ത്രീയോട് മാത്രം സംഭവിക്കുന്നതല്ല..അത് ഒരു ഇലകൊഴിയുന്ന കാഴ്ചയോടു പോലും സംഭവിക്കാം.. ഒരു കവിതയുടെ തുണ്ടിനോടും സംഭവിക്കാം........ എന്തിനു ഒരു കുഞ്ഞു കുട്ടിയുടെ പുഞ്ചിരിയോടും ആവാം...

ആ കവിത... ആ കവിത... അതേ.. അതു തന്നെ..

' ലൗ ആന്‍ഡ് ലിബര്‍ട്ടി ദീസ് റ്റൂ മസ്റ്റ് ഐ ഹാവ്...
ഫോര്‍ മൈ ലൗ ഐ വില്‍ സാക്രിഫൈസ് മൈ ലൈഫ്
ബട്ട് ഫോര്‍ മൈ ലിബര്‍ട്ടീ ഐ വില്‍ സാക്രിഫൈസ് മൈ ലൗ..'

വിപ്ലവത്തിനായ് സ്നേഹത്തെ ബലികഴിക്കും എന്ന സഖാവിന്റെ വാക്കുകളാണു എന്നെ ഈ കവിതയിലേക്ക് എത്തിച്ചത്......

അപ്പോള്‍ നിറഞ്ഞ സ്നേഹത്തോടെ ലാല്‍ സലാം..

3 comments: