Thursday 22 April 2010

ക്രിസ്തുവും ചെഗുവേരയും..........

ക്രിസ്തുവും ചെഗുവേരയും...........
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്, മനുഷ്യനു നന്മക്കുതകുന്ന വിപ്ലവകരമായ ചിന്തകള്‍ ഊതിക്കത്തിച്ച് ഒരു മനുഷ്യന്‍ നടന്നിരുന്നു. കടലില്‍ മീന്‍ പിടിച്ചു നടന്നിരുന്ന മുക്കുവരോട്, നിങ്ങള്‍ മീന്‍ വലകള്‍ ഉപേക്ഷിച്ച് എന്റെ കൂടെ വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നു പറഞ്ഞ് അവന്‍ അവരെ ശിഷ്യരാക്കി കൂടെ നടത്തി. വിപ്ലവം അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നും ആരംഭിക്കണം എന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. അത് ലാളിത്യത്തിലൂടെയും ചിന്തയുടെ അതിശക്തമായ ആക്രമണത്തിലൂടെയും സാധിക്കേണ്ടുന്ന ഒന്നാണെന്നു അദ്ദേഹം വിചാരിച്ചു.
അന്നത്തെ പൗരോഹിത്യത്തിന്റെയും ബൂര്‍ഷ്വാസിയുടെയും നെഞ്ചിലെക്ക് അദ്ദേഹം ആശയങ്ങളുടെ ബോംബുകള്‍ വര്‍ഷിച്ചു. ക്രിസ്തുവിന്റെ വചനങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള നൂല്‍‌പ്പാലമായ് അല്പബുദ്ധികളാണു കണക്കാന്നുന്നത്. അത് ഈ ഭൂമിയിലെ മനുഷ്യനെ ശുദ്ധീകരിക്കാനും ഇവിടെ സമത്വം കൊണ്ടുവരാനുമുള്ള ആദ്യപടിയായിരുന്നു......

ഏതൊരു വിപ്ലവത്തിനും സ്വാഭാവികമായ് രക്തസാക്ഷികള്‍ ഉണ്ടാവും. അവരാണു വിപ്ലവത്തിന്റെ തീപ്പന്തങ്ങള്‍.. ആ പന്തങ്ങളില്‍ നിന്നാണു പുതിയ തലമുറ അവരുടെ വെളിച്ചം പകര്‍ന്നെടുക്കുന്നത്, ആ പന്തങ്ങളാണു വിപ്ലവയാത്രയില്‍ തണുത്തു വിറക്കുമ്പോള്‍, ചൂടേകുന്നത്......
ക്രിസ്തുവും ഏതൊരു വിപ്ലവകാരിക്കും ചേരുന്ന രീതിയില്‍ കുരിശിലേറി രക്തസാക്ഷിത്വം വഹിച്ചു...!

നൂറ്റാണ്ടുകള്‍ക്കു ശേഷം മറ്റൊരു ക്രിസ്തുമുഖം ഭൂമിയില്‍ ജനിച്ചു. ചെ.. വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന് അദ്ദേഹം വിശ്വസിച്ചു. നല്ലൊരു ലോക ക്രമത്തിനായ് തടസം നില്‍ക്കുന്നവന്റെ മനസ്സുമാറ്റി ലോകത്ത് വിപ്ലവം സംഭവിക്കില്ലെന്നും കഴിഞ്ഞ രണ്ടായിരം കൊല്ലം അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. അതിനാല്‍ കിരത ഭരണകൂടങ്ങള്‍ക്കെതിരെ, സാമ്രാജ്യത്വത്തിന്റെ കണ്ണില്‍ച്ചോരയില്ലായ്മക്കെതിരെ ആ മനുഷ്യസ്നേഹി പൊരുതി........

ഒടുവില്‍ അദ്ദേഹവും ധീരമായ് നെഞ്ചിലേക്ക് വെടിയുണ്ട ഏറ്റുവാങ്ങി.. വെക്കടാ നെഞ്ചിലേക്ക് വെടി, എന്നലറിയപ്പോള്‍, വെടിവെക്കാന്‍ ഉയര്‍ത്തിയവന്റെ കണ്ണിലേക്ക് തുളച്ചു കയറി നോക്കിയപ്പോള്‍, അവന്റെ കൈ വിറച്ച് തോക്കില്‍ നിന്നും വെടിയുണ്ട പാഞ്ഞത് തെറ്റായ വഴിയിലേക്ക്...

കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും എടുത്തു മാറ്റണേ എന്ന് ചെ ആവശ്യപ്പെട്ടില്ല. ആ വിപ്ലവ പാനപാത്രം സ്നേഹപുര്‍‌വ്വം പാനം ചെയ്യുകയായിരുന്നു........

ഈ ക്രിസ്‌മസ് ദിനത്തില്‍ പ്രിയപ്പെട്ട ചെ നിന്നെയും ഞാന്‍ ഓര്‍മ്മിക്കുന്നു.. നീ യേശുവിന്റെ അനുജനാണോ ? ചേട്ടനു കഴിയാതിരുന്നത് ഭൂമിയില്‍ നടപ്പിലാക്കാന്‍ വന്നവന്‍...
ഇന്ന് നീ ഉയത്തെണീല്‍ക്കുന്നു.. നിന്റെ ആശയവും ആവേശവും ലോകത്തെ കൊടുംങ്കാറ്റുപോലെ പിടിച്ചുലക്കുന്നു....

No comments:

Post a Comment