Thursday 22 April 2010

കാമുകിയും കാമുകനും വര്‍ത്തമാനം പറയുമ്പോള്‍..

നിങ്ങള്‍ കാമുകിമാരോട് സംസാരിക്കുമ്പോള്‍ ഇനി മുതല്‍ രാഷ്ട്രീയവും സംസാരിക്കണം
സ്ത്രീകള്‍ക്ക് രാഷ്ട്രീയം ആവശ്യമാണു. കേരളത്തിലെ സ്ത്രീകള്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടാല്‍ ഇന്നു നില നില്‍ക്കുന്ന പല വ്യവസ്ഥിതികളെയും നമുക്ക് നേരിടാന്‍ എളുപ്പമാണു. സാമന്യ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ആകുലപ്പെട്ടു തുടങ്ങിയാല്‍, നമ്മുടെ നാട്ടിലെ രാഷ്ടീയക്കാരനും പാര്‍ട്ടിക്കും നന്നാവാതിരിക്കാന്‍ ആവില്ല. ഒരു പെണ്ണുപിടിയനും അഴിമതി വീരനും പിന്നീട് ജയിക്കില്ല. ശരിയല്ലാത്തൊരു കാര്യത്തിനായ് ഒരു സ്ത്രീയും നിലകൊള്ളില്ല... സ്ത്രീകളുടെ വഴികള്‍ പലപ്പോഴും വിപ്ലവത്മകവും സൗന്ദര്യാത്മകവും ആണു,.

വീട്ടില്‍ അമ്മമാരും പെങ്ങ്ന്മാരും രാഷ്ട്രിയത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടാന്‍ പാടില്ല. അവരിലേക്ക് രാഷ്ട്രീയ അവബോധം കടന്നു ചെല്ലണം. പലപ്പോഴും പാര്‍ട്ടിയുടെ പല പരിപാടികളിലും സ്ത്രീ സഖാക്കളെ അധികം കാണാറില്ല. സത്യത്തില്‍ സ്ത്രീകളാണു കൂടുതലും ഇതിലേക്ക് എത്തപ്പെടേണ്ടത്. അവര്‍ രാഷ്ട്രീയത്തെ ഏറ്റെടുത്തു തുടങ്ങുന്നതോടെ...അവരുടെ ചിന്തകളില്‍ രാഷ്ട്രീയം നിറയുന്നതോടെ, കുടുംബം എന്ന വ്യവസ്ഥിതി പോലും ഭംഗിയുള്ളതായ് തീരും. രാഷ്ട്രീയം പറയുന്ന ഒരു അഛനെക്കാള്‍ രാഷ്ട്രീയം പറയുന്ന ഒരു അമ്മക്ക് ആ വീട്ടില്‍ പലതും ചെയ്യാന്‍ കഴിയും.

നിര്‍ഭാഗ്യവശാല്‍, കമ്മ്യൂണിസ്റ്റ് ആണ്‍ സഖാക്കള്‍ പോലും ഈ കാര്യത്തില്‍ ഉദാസീനരും കുടില ബുദ്ധിക്കാരുമാണു. അവരുടെ സ്ത്രീകളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ അവര്‍ മെനക്കെടാറില്ല. അത് പിന്നീട് അവരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെ തന്നെ സമൂഹം പരിഹസിക്കുന്ന തരത്തിലാക്കി മാറ്റും. സഖാക്കള്‍ മഹാ ബുദ്ധിമാന്മാരും താത്വികരും ശക്തിശാലികളുമായ് വളരുമ്പോള്‍, അവരുടെ സ്ത്രീകള്‍ അരാഷ്ട്രീയവാദികളായ് അടുക്കളയില്‍ ജീവിച്ചാല്‍ ആ കമ്മ്യൂണിസ്റ്റ് സഖാവിനെ നമുക്ക് ബൂര്‍ഷ്വാ സഖാവ് എന്നോ ഫ്യൂഡലിസ്റ്റ് സഖാവെന്നോ വിളിക്കേണ്ടിവരും. കാരണം അത്രയേറേ പ്രതിലോമമായാണു ആ സഖാവ് പ്രവര്‍ത്തിക്കുന്നത്.. കുറഞ്ഞപക്ഷം സഖാവ് തന്റെ കൂട്ടുകാരിയെ ഒരു കോണ്‍ഗ്രസുകാരിയെങ്കിലുമാക്കി മാറ്റണം.

പലപ്പോഴും സഖാക്കള്‍ അതി തീവ്രമായ പ്രണയത്തില്‍ ഏര്‍പ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യാറുണ്ട്. അതി തീവ്രമായ പ്രണയം അതി വിപ്ലവ ചിന്ത പേറുന്നൊരാള്‍ക്കേ സാധ്യമാവുകയുമുള്ളൂ...
പ്രണയ തീഷ്ണമായ കാലത്ത് ഒരു സഖാവ് തന്റെ കൂട്ടുകാരിയോട് എന്താവും പറയുക. തീര്‍ച്ചയായും അവരുടെ സംസാരത്തില്‍ വെറും ചാടു വാക്കുകള്‍ മാത്രമായിരിക്കില്ല. പ്രിയേ, കരളേ , കരളിന്റെ കരളേ എന്ന സാമാന്യവിളികള്‍ക്കും അപ്പുറം അവര്‍ മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കില്ലേ ?

ലോകത്തിന്റെ നശിച്ച വ്യവസ്ഥിതികളില്‍ പരിതപിക്കുകയും പരാതിപ്പെടുകയുമില്ലേ ? ഒരു കമ്മ്യൂണിസ്റ്റ് പ്രണയം ഒരിക്കലും ജാതിമതവര്‍ഗ്ഗങ്ങള്‍ നോക്കിയാവില്ല. അതിനാല്‍ തന്നെ സമൂഹത്തെ ധിക്കരിക്കേണ്ട ഒരു ബാധ്യത കൂടി പലപ്പോഴും അവര്‍ക്ക് നേരിടേണ്ടിയും വരും.

ഞാനീ പറയുന്നതേതു കാലം അല്ലേ ? ഇപ്പോള്‍ ബാങ്ക് ബാല്‍സ്, മതം, ജാതി, സ്റ്റാറ്റസ് എല്ലാം നോക്കി പ്രണയിക്കാന്‍ ശീലിക്കുന്ന സഖാക്കളുടെ കാലമാണല്ലോ.....
എന്നാലും സ്വപ്നം കാണാനും അതില്‍ അഭിരമിക്കാനും ഒരു കമ്മ്യൂണിസ്റ്റിനു അവകാശമുണ്ടല്ലോ.. അതാണു ഞാനിപ്പോള്‍ ചെയ്യുന്നത്...

കുറഞ്ഞ പക്ഷം പ്രണയിക്കുമ്പോള്‍.......... സഖാക്കളേ നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരനോടോ കൂട്ടുകരിയോടോ അത്യാവശ്യം പത്രം വായിക്കാനും ന്യൂസ് കാണാനും ആവശ്യപ്പെടണം...

നിങ്ങള്‍ക്ക് രാഷ്ട്രീയ ബോധം ഉണ്ടായാല്‍, നിങ്ങളുടെ പ്രണയം കുറച്ചു കൂടെ ആഴമുള്ളതും അഹ്ലാദജന്യവുമായിരിക്കും.

നിങ്ങള്‍ നിങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചിരുന്നാല്‍.. കുറച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പ്രണയം ബോറാവുകയും നിങ്ങളുടെ സഹകാരി നിങ്ങളെ വിട്ട് ഓടിപ്പോവുകയും ചെയ്യും...

ബംഗാളില്‍ രാഷ്ട്രീയ ബോധവും സാഹിത്യ ബോധവുമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാനാണു ആണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്.. തിരിച്ചു പെണ്‍കുട്ടികളും അതാഗ്രഹിക്കുന്നു..

ജീവിതം ഒരിക്കലും മോശമല്ല.. എന്നാല്‍ അതിനെ നമ്മള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നതാണു പ്രധാനം.

അപ്പോള്‍ ലൗ ജിഹാദും ആസാദും ആമേനും മറുപടിയായ്......... നമ്മള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു പ്രണയം വേണ്ടേ..........

ലൗ ലാല്‍ സലാം...............:)

No comments:

Post a Comment